സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ശാലു കുര്യൻ. ചന്ദനമഴ എന്ന സീരിയലിന്റെ വില്ലത്തി വേഷം അഭിനയിച്ചതിലൂടെയാണ് താരത്തിന് കൂടുതൽ ആരാധകരെ നേടിയെടുക്കാൻ സാധിച്ചത്. ഇപ്പോൾ ഒരുപാട് പരമ്പരകളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ താരം നിറഞ്ഞു നിൽക്കുന്നു. വളരെ മികച്ച പ്രേക്ഷക പ്രീതിയോടെയാണ് പല കഥാപാത്രങ്ങളും ആരാധകർ സ്വീകരിച്ചിട്ടുള്ളത്. ഏത് കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിക്കുന്നു എന്ന ഒരു സംസാരം തന്നെ മേഖലയിലുണ്ട്.
ഇപ്പോൾ ഒരു പൊതു പരിപാടിയിൽ വെച്ച് തന്റെ കരിയറിന്റെ തുടക്കകാലത്തുണ്ടായ ഒരു മോശം അനുഭവം താരം തുറന്നു പറഞ്ഞിരിക്കുകയാണ്. ചന്ദനമഴ എന്ന സീരിയല്‍ ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് ആ സിനിമ വന്നത്. കഥ പറഞ്ഞപ്പോള്‍ നല്ല രീതിയിലായിരുന്നു. എന്നാല്‍ ഞാന്‍ ഒരു തമിഴ് സീരിയല്‍ ചെയ്തു കൊണ്ടിരിയ്ക്കുന്ന സമയത്ത് കോസ്റ്റിയൂമിന്റെ അളവെടുക്കാനായി ഒരു കോസ്റ്റിയൂമര്‍ വന്നു. തുടക്ക് മുകളിൽ മാത്രമാണ് അയാൾ അളവെടുത്തത്. കൂടാതെ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയപ്പോൾ ഒട്ടും നിലവാരം തോന്നിയില്ല എന്നും താരം പറയുന്നു.
നായകനാണ് എന്ന് പറഞ്ഞിരുന്ന മണിക്കുട്ടന്‍ ആദ്യ ദിവസം ഷൂട്ടിങിന് വന്ന് അപ്പോള്‍ തന്നെ തിരിച്ചുപോയി. അതോടെ മറ്റൊരു നായകനെ കൊണ്ടുവന്നു എന്നും താരം പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഷോട്‌സ് ധരിക്കാനായി കൊണ്ടു വന്നത്. പറ്റില്ല എന്ന് അപ്പോഴും ഞാന്‍ പറഞ്ഞു. പക്ഷെ ശാലുവും ഇങ്ങനെ പെരുമാറിയാല്‍ ഈ സിനിമ നിര്‍ത്തുകയേ രക്ഷയുള്ളൂ. മറ്റൊന്നും ചെയ്യാന്‍ കഴിയില്ല എന്നൊക്കെ സംവിധായകന്‍ സങ്കടത്തോടെ പറഞ്ഞപ്പോള്‍ ചെയ്യാം എന്ന് ഞാൻ സമ്മതിച്ചു എന്നും താരം പറഞ്ഞു.
എന്നാല്‍ സിനിമയുടെ പോസ്റ്ററിലൊന്നും ഈ ഫോട്ടോ വരാന്‍ പാടില്ല എന്ന് പ്രത്യേകം പറഞ്ഞിരുന്നു. പക്ഷേ അതെല്ലാം വെറും വാക്കുകൾ ആയിരുന്നു എന്നാണ് താരം പറയുന്നത്. ശാലു ഇങ്ങനെയുള്ള സിനിമകളൊക്കെ ചെയ്യുമോ എന്ന് പലരും ചോദിച്ചപ്പോൾ എനിക്കാദ്യം കാര്യം മനസ്സിലായില്ല എന്നും പലയിടത്തും പോസ്റ്ററുകള്‍ അടിച്ച് ഒട്ടിച്ചിട്ടുണ്ട് എന്ന് അറിഞ്ഞത് പിന്നീടാണ് എന്നും താരം പറഞ്ഞു. സംവിധായകനെ ഞാന്‍ കുറ്റം പറയില്ല എന്നും താരം പറയുകയുണ്ടായി.
സിനിമ എങ്ങനെയെങ്കിലും ആളുകളിലേക്ക് എത്തിക്കണം എന്ന ആഗ്രഹത്തിന്റെ പുറത്ത് അദ്ദേഹം ചെയ്തതായിരിക്കാം. പക്ഷെ അത് എന്നെ മാനസികമായി തളര്‍ത്തി എന്നും ജീവിതം അവസാനിച്ചു എന്ന് തോന്നിയ ഘട്ടമായിരുന്നു അത് എന്നും പക്ഷെ അപ്പോഴും എനിക്ക് സപ്പോര്‍ട്ട് നല്‍കി എന്നെ അതില്‍നിന്നെല്ലാം പുറത്തു കൊണ്ടുവന്നത് എന്റെ കുടുംബമാണ് എന്നും താരം കൂട്ടിച്ചേർത്തു. ഇപ്പോഴും ആ ചിത്രങ്ങളെല്ലാം കുത്തിപ്പൊക്കി വരുന്നവരുണ്ട് എന്നും അവരെ മാനസികരോഗികൾ എന്നല്ലാതെ മറ്റൊന്നും പറയാനില്ല എന്നും താരം പറയുന്നു.
Leave a Reply